എപിഎൽ , ബിപിഎൽ വിഭാഗകാർക്ക് ഇനി 5000 രൂപ മുതൽ 9000 രൂപ വരെ ധനസഹായം. ഏതെങ്കിലും പഞ്ചായത്തിലുള്ള വീടുകളിൽ ടോയ്‌ലെറ്റിനു എന്തെങ്കിലും പ്രശനം സംഭവിച്ചിട്ടുണ്ടെങ്കിൽ അത് പുനർനിർമ്മിക്കാൻ ഇനി സർക്കാർ സഹായിക്കുനതാണ്.പലരുടെയും വീടുകളിൽ ഈ അവസ്ഥാ ഉണ്ടെങ്കിലും പണം ഇല്ലാ എന്ന ഒറ്റ കാരണത്താൽ പുനർനിർമ്മിക്കാൻ സാധിക്കാത്തവർക്ക് ഈ സഹായം ലഭിക്കുന്നതാണ്.
കേരളത്തിലുള്ള 90% പേർക്കും ഈ സഹായത്തിനെ കുറിച്ച് വലിയ ധാരണയില്ല എന്നതാണ് മറ്റൊരു സത്യം.എപിഎൽ ബിപിഎൽ എന്ന വ്യത്യാസമില്ലാതെ ഏതൊരു വ്യക്തിയ്ക്കും ഈ സഹായം ലഭിക്കുന്നതാണ്.
ഏത് പഞ്ചായത്തിലാണോ ആ പഞ്ചായത്തിൽ വേണം അപേക്ഷ സമർപ്പിക്കേണ്ടത്.വ്യക്തിപരമായി ഉപയോഗിക്കുന്ന ടോയ്ലറ്റ് പ്ലമ്പിങ് കെടുപാടുകൾ അല്ലെങ്കിൽ സെപ്റ്റിക് ടാങ്ക് ക്ലീനിങ് തുടങ്ങി ഏതൊരു പണിയിക്കും ഈ തുക ഉപയോഗിക്കാവുന്നതാണ്.
അതാതു വ്യക്തികളുടെ ടോയ്ലറ്റ് കെടുപാടുകൾ അനുസരിച്ചാണ് തുക നൽകുന്നത്.ഏതൊരു വ്യക്തിയ്ക്കും ഈ തുകയ്ക്ക് അപേക്ഷിക്കാൻ സാധിക്കും എന്നതാണ് ഈ പദ്ദതിയുടെ പ്രധാന ആകർഷണം.
പുതുതായി വീട് വെച്ചവർക്കോ അല്ലെങ്കിൽ നിലവിൽ ഏതെങ്കിലും പ്രശ്നം ഉണ്ടെങ്കിലോ ഇതിനു അപേക്ഷിക്കാൻ സാധിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വില്ലജ് എക്സ്റ്റൻഷൻ ഓഫീസിൽ അന്വേശിച്ചാൽ കാര്യങ്ങൾ അറിയാൻ സാധിക്കുന്നതാണ്.